അനുദിനവിശുദ്ധര്‍ : മാര്‍ച്ച് 31
വി. സൈമണ്‍ എന്ന രണ്ടുവയസുകാരന്‍ (1472-1475)

രണ്ടാം വയസില്‍ യേശുവിനുവേണ്ടി പീഡനങ്ങളേറ്റു വാങ്ങി മരിച്ച ബാലനാണ് ട്രെന്റിലെ വി. സൈമണ്‍. നമുക്കു സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത പോലെ അതിക്രൂരമായിട്ടായിരുന്നു ഒരു പറ്റം യഹൂദര്‍ ചേര്‍ന്ന് സൈമണിനെ കൊലപ്പെടുത്തിയത്. അന്നൊരു പെസഹാ വ്യാഴാഴ്ചയായിരുന്നു. യേശുവിനോടുള്ള വെറുപ്പ് മാറിയിട്ടില്ലാത്ത ചില യഹൂദര്‍ ചേര്‍ന്ന് പെസഹാദിവസം ഒരു ക്രിസ്ത്യാനിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. അവര്‍ തെരുവിലൂടെ ഇറങ്ങി നടന്നു. സൈമണിന്റെ മാതാപിതാക്കള്‍ ദേവാലയത്തില്‍ പ്രാര്‍ഥനയ്ക്കായി പോയിരിക്കയായിരുന്നു. വീടിന്റെ മുറ്റത്തു കളിച്ചു കൊണ്ടിരുന്ന സൈമണിനെ യഹൂദസംഘം പിടികൂടി അവരിലൊരാളായിരുന്ന സാമുവലിന്റെ വീട്ടിലേക്കു കൊണ്ടു പോയി. അവിടെ വച്ച് അവര്‍ അവന്റെ കൈകള്‍ കുരിശിന്റെ ആകൃതിയിലാക്കി കെട്ടിയിട്ടു. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. കുഞ്ഞിന്റെ നിലവിളി പുറത്തുകേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി കുത്തിത്തിരുകി. ഈശോ കുരിശില്‍ അനുഭവിച്ച പീഡനങ്ങളെ പരിഹസിച്ച് അവര്‍ ആണികള്‍ അവന്റെ ദേഹത്തു കുത്തിയിറക്കി. സൈമണിന്റെ കൈയില്‍ നിന്നും തുടകളില്‍ നിന്നും മാംസം മുറിച്ചുനീക്കി. മോസസ് എന്നു പേരായ ഒരു യഹൂദന്‍ അവന്റെ കഴുത്തില്‍ തൂവാല കൊണ്ടു കെട്ടിയിട്ടു. മറ്റൊരാള്‍ സൈമണിന്റെ കഴുത്തറത്തു. രക്തം ഒരു പാത്രത്തില്‍ ശേഖരിച്ചു. ഒരു മണിക്കൂര്‍ നീണ്ട പീഡനങ്ങള്‍ക്കു ശേഷം ആ കുഞ്ഞുകണ്ണുകള്‍ അടഞ്ഞു. സൈമണിന്റെ മൃതദേഹം ഒരു പുഴയിലേക്കു വലിച്ചെറിഞ്ഞ ശേഷം കൊലപാതകികള്‍ പെസഹ ആചരിക്കാനായി പോയി. പിറ്റേന്ന് കൊലപാതകികള്‍ തന്നെ പൊലീസിനോട് പുഴയില്‍ ഒരു മൃതദേഹം കിടക്കുന്നതായി അറിയിച്ചു. അതിനാല്‍ അവരെയാരും ആദ്യം സംശയിച്ചില്ല. സൈമണിന്റെ മൃതദേഹം ട്രെന്റിലെ സെയ്ന്റ് പീറ്ററിന്റെ ദേവാലയത്തിലേക്കു കൊണ്ടു പോയി. അന്നു മുതല്‍ സൈമണിന്റെ ശവകുടീരത്തില്‍ നിന്നു അദ്ഭുതങ്ങള്‍ പ്രവഹിച്ചു തുടങ്ങി. ആ പിഞ്ചുബാലനെ ക്രൂരമായി ബലികഴിച്ച യഹൂദന്‍മാരും പിന്നീട് പിടിയിലായി.
Curtsy : Manuel George @ Malayala Manorama